Friday 30 November 2012

അതീന്ദ്രിയം..

അങ്ങനെ ഒരു ദിവസം കൂടി ജീവിച്ചു തീര്‍ത്തു, രാവിലെ തുടങ്ങിയ ഓട്ടമാണ്, ഇനിയും എത്ര കാലം ജീവിക്കണം ഇങ്ങനെ!

ഈ ലോകത്ത് ആകെ ഒറ്റപ്പെട്ട പോലെ ഒരു തോന്നല്‍, സ്നേഹിച്ചിട്ടേ ഉള്ളൂ, ദൈവം തന്ന എല്ലാത്തിനെയും, ഇപ്പോഴും, ഈ അവസ്ഥയെ പോലും!

ഒറ്റ മകളായി, മമ്മിയുടെ തണലില്‍ മാത്രം വളര്‍ന്ന തനിക്ക് ഒരു ജീവിതം ഉണ്ടാവാന്‍  മമ്മി കൊതിക്കുമ്പോള്‍ മമ്മി ഒന്നും ആലോചിക്കുന്നില്ല, തന്നെ കുറിച്ചുപോലും. മരണത്തില്‍ നിന്നും  ഒഴിവായിക്കിട്ടാന്‍ അച്ഛന്‍ വെറുതെ കൊടുത്ത കൈക്കൂലി അച്ഛന്റെ ഒരു ആയുഷ്കാലത്തെ സമ്പാദ്യമായിരുന്നു, ഇപ്പോള്‍ ബാക്കി, ഈ ഫ്ലാറ്റും അതിന്റെ നാലു ചുമരുകള്‍ക്കുള്ളിലെ സ്വാതന്ത്രവും മാത്രം! അച്ഛന്റെ മരണത്തിന്റെ ഔദാര്യത്തില്‍ കിട്ടിയ ചെറുതെങ്കിലും മാന്യമായ ഒരു ജോലിയുള്ളതു കൊണ്ടാണ് അമ്മയുടെ ചികിത്സയും ചിലവുകളും പിന്നെ ചില lonuകളും അടച്ചു പോകുന്നത്, വിവാഹം കഴിഞ്ഞാല്‍ മമ്മി എന്ത് ചെയ്യും എന്ന് ആലോചിച്ചു മാത്രമാണ് അങ്ങിനെ ഒരു സാഹസത്തിനു മുതിരാത്തത്!

രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന ജീവിതം! ബസ്സില്‍ മാത്രമാണ്, നിന്നെങ്കിലും ഒന്ന് വിശ്രമിക്കാന്‍ സാധിക്കാറുള്ളത്!

ഓഫീസില്‍ ഓരോ മണിക്കൂറിലും പുതിയ പുതിയ ജോലികള്‍ തരുന്ന ബോസ്സ്, കുശുകുശുക്കുന്ന , ഗോസ്സിപ്പ് രാജാക്കന്മാരും റാണികളൂമായ സഹപ്രവര്‍ത്തകര്‍, ആകെ ഒരാശ്വാസം വിമല്‍ മാത്രമാണ്, പിന്നെ ചായക്കാരന്‍ മുഹമ്മദും, പക്ഷെ ചായ നല്ലതാണെങ്കിലും ചില നേരങ്ങളില്‍ അയാളുടെ നോട്ടം വളരെ അസഹനീയമായി തോന്നിയിട്ടുണ്ട്! ഇതെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും മമ്മിയുടെ രോദനങ്ങളും കുറ്റം പറച്ചിലുകളും. എല്ലാറ്റിനും ഒരു അവസാനം വരുത്തിയാലോ എന്ന് പലകുറി ആലോചിച്ചെങ്കിലും പിന്നീട് മറിച്ചു ചിന്തിക്കേണ്ടി വന്നു.

സമയം രാത്രി 11 മണികഴിഞ്ഞു, മമ്മി ഉറങ്ങിയിരിക്കുന്നു, ഓഫീസില്‍ തീരാത്ത ജോലികള്‍ തീര്‍ന്നു വരുന്നേ ഉള്ളൂ, കണ്ണില്‍ നിന്നും വെള്ളം വരാന്‍ തുടങ്ങി, ഒന്ന് തുടച്ചു നെടുവീര്‍പ്പിട്ടു, പിന്നെ ആലോചിച്ചു, അല്ല പ്രാര്‍ഥിച്ചു " ദൈവമേ, എല്ലാവരുടെയും മനസ്സിലെന്തെന്ന് അറിയാന്‍ സാധിച്ചിരുന്നെങ്കില്‍ ?"

പിന്നെയും ഒരു ദിവസം!

" മമ്മീ, ബാത്രൂമില്‍ വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട്, ടേബിളില്‍ ദോശ വച്ചിട്ടുണ്ട്, കുക്കറില്‍ കഞ്ഞിയും, സമയത്തിന് ഭക്ഷണം കഴിക്കണം, ഗുളിക മറക്കണ്ട, ഞാന്‍ ഫോണ്‍ വിളിക്കാം "

" ഈ പെണ്ണ് എന്നാ നന്നായി ഒന്ന് ഒരുങ്ങാന്‍ പഠിക്ക്യാ "

" എന്താപ്പോ ഇതിനൊരു കുറവ്" കുറച്ച്മര്‍ഷത്തില്‍ ത്തന്നെ ചോദിച്ചു.

" നിനക്കെന്താ, ഞാന്‍ വല്ലതും പറഞ്ഞോ" മമ്മിക്ക് അത്ഭുതം.

" ഈ പെണ്ണിനിതെന്തു പറ്റി? "

"എനിക്കൊന്നും പറ്റിയില്ല പക്ഷെ താമസിയാതെ പറ്റും"

മമ്മിയുടെ മുഖത്തെ അത്ഭുതം ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങി

"ഹായ് സ്നേഹ" അപ്പുറത്തെ ആന്റിയാണ്

" ഇന്നെന്താ വൈകിയത്? " പിന്നെ ആന്റി പറഞ്ഞത് ഞെട്ടിക്കുന്നതായിരുന്നു!

" ഓ ഭാവം കണ്ടാ തോന്നും ജില്ലാ കലക്ടര്‍ ആണെന്ന്!"

പക്ഷെ ആന്റിയുടെ മുഖത്ത് ഒട്ടിച്ചു വെച്ച ചിരി, ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ട് !

പിന്നെയും പലതും കേട്ട് നടന്നു

" എന്നും ഗേറ്റില്‍ കാണുന്ന ഹിന്ദിക്കാരന്‍ യുവാവ് എണീറ്റ്‌ നിന്ന് ബഹുമാനത്തോടെ ഒന്ന് ചിരിച്ചു

" ആജു ഭി സാലി മാല്‍ ലഗ് രഹീ ഹൈ "

ഉള്ളിലിരുപ്പ് ശബ്ദമായിതന്നെ കേട്ട് ഒന്ന് നടുങ്ങി , ദൈവമേ അങ്ങെന്റെ പ്രാര്‍ത്ഥന ശരിക്കും കേട്ടോ! ഏതായാലും ഒന്ന് പരീക്ഷിക്കാം?

"രാജേന്ദര്‍ , ആജ് ഭി ലഗാ ആപ്കോ?" ഒരു ഞെട്ടലില്‍ അവന്‍ വിളറിവെളുക്ക്ന്നതും തല താഴ്ത്തുന്നതും കണ്ടപ്പോള്‍ ആകെ ത്രില്‍ അടിച്ചുപോയി!

അത്ഭുതങ്ങളുടെ ഒരു ദിവസം മനസ്സില്‍ കണ്ടു മുന്നോട്ടു നീങ്ങവേ കാതില്‍ പല ശബ്ദങ്ങളും മുഴങ്ങുന്നുണ്ടായിരുന്നു.

പതിവ് തെറ്റിക്കാതെ സമയം തെറ്റി ഓഫീസില്‍ എത്തുമ്പോള്‍ റിസപ്ഷനില്‍ നില്‍ക്കുന്ന റീത്ത ഒന്ന് പുഞ്ചിരിച്ചു അവളുടെ മനസ്സ് പറഞ്ഞു " ഇന്നും കണക്കിന് കിട്ടും"!

ക്യുബിക്കിലുകള്‍ താണ്ടി നടക്കുമ്പോള്‍ രാഘവും, നിഖിലും എന്നത്തേയും പോലെ നിറം പറഞ്ഞു കളിക്കുകയാണ്( ഇത് എന്ത് കളിയാണെന്ന് പലപ്പോഴും അല്ഭുതപ്പെട്ടിട്ടുണ്ട് !), മെല്ലെ കുശുകുശുക്കുന്നത്‌ ഇപ്പോള്‍ ഉറക്കെ കേള്‍ക്കാം, അവരെ കടന്നതും ഒരു പ്രാര്‍ത്ഥന ചെവിയില്‍ മുഴങ്ങി ," ദൈവമേ, ഇന്ന് നീല നിറം തന്നെ ആകും, ഇവളുടെ അടിവസ്ത്രമായെങ്കിലും  ജനിച്ചെങ്കില്‍ ! " ശബ്ദം രാഘവിന്റെതാണ്! 

ചൂളിപ്പോയി, അപ്പോള്‍ ഇതാണ് എന്നും ഇവരുടെ കളി, സഹിക്കാനായില്ല, ഈ ചിരിക്കും കാപട്യത്തിനും പിന്നിലെ വികൃതമായ മുഖം!

" സോറി, രാഘവ്, യു ആര്‍ റോങ്ങ്‌, ടുഡേ ഇറ്റ്‌ ഈസ്‌ പിങ്ക് ഡേ ! " പുച്ചത്തിനും പിന്നില്‍ ഒരു ചിരി ഒളിപ്പിച്ചു തന്നെ പറഞ്ഞു,

" പാര്ടന്‍ മി മാം?"

" ഐ സെഡ്, ടുഡേ യു ആര്‍ റോങ്ങ്‌ ഡിയര്‍ , അയാം വെയരിംഗ് പിങ്ക്  !"

നിഖിലിന്റെ സ്വതേ വെളുത്ത മുഖം ചുവക്കുന്നതും, രാഘവ് വിളറുന്നതും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു.

വിമല്‍ ക്യാബിനില്‍ ഇരുന്നുകൊണ്ട് തന്നെ ചെറുചിരിയോടെ  കൈ ഉയര്‍ത്തി കാണിച്ചു , മുഖത്ത് പുഞ്ചിരി, ചെവിയില്‍ മെല്ലെ ഒരു ശബ്ദം മന്ത്രിച്ചു , " ഓ ഗോഡ് , ദി ബിച്ച്  ഈസ്‌ ലൂക്കിംഗ് സെക്സി ദാന്‍  എവര്‍ !"

മറുപടിയായി നടുവിരല്‍ താനേ പോന്തിയപ്പോള്‍ അവന്റെ ഞെട്ടല്‍ കണ്ടു , പക്ഷെ തന്റെ ഹൃദയം നുറുങ്ങിയത് അവന്‍ കേട്ടിട്ടുണ്ടാവുമോ?

കാബിനില്‍ കയറി ഇരിക്കുമ്പോള്‍ മനസ്സില്‍ ഒരു നൂറു ചിന്തകളായിരുന്നു, എല്ലാം പൊയ്മുഖങ്ങള്‍ , ചുറ്റും കാപട്യത്തിന്റെ , ചൂഷണത്തിന്റെ, വികൃത മുഖങ്ങള്‍, പക്ഷെ ഒരു കാര്യത്തില്‍ സന്തോഷം തോന്നി, വയ്കിയെങ്കിലും എല്ലാം മനസ്സിലാകാന്‍ ഒരു അവസരം കിട്ടിയല്ലോ! 

ചിന്തകളില്‍ നിന്നും ഞെട്ടി എണീപ്പിച്ചു കൊണ്ട് ഫോണ്‍ ശബ്ദിച്ചു, ഇന്റര്‍ കോം ആണ്, ബോസ്സിന്റെ നമ്പര്‍ തെളിഞ്ഞു

" ഗുട്മോര്‍നിംഗ് സര്‍ !"

" സ്നേഹാ, ഹൌ കുട്  യു ആക്ട്‌ സൊ ഇറേസ്പോന്സിബ്ല്‍ ? , കം ടു മൈ കാബിന്‍ ന്വ്‌  "

ഇനി ഇയാളുടെ വായിലുള്ളതും കേള്‍ക്കണം, എന്നും ഒരേ പല്ലവി, എത്ര ജോലി ചെയ്താലും തൃപ്തി വരില്ല, പലപ്പോഴും ഉദ്ദേശം മറ്റു പലതുമാണോ എന്ന് തോന്നിയിട്ടുണ്ട്, എല്ലാ ഓഫീസിലും കേള്‍ക്കുന്ന ഒരു സംസാരമാണ്, ഒരു പെണ്ണിന് മുകളിലേക്കെത്തണമെങ്കില്‍ നല്ലൊരു ശരീരം മാത്രം മതി, പക്ഷെ ഒരു ആണിന് കൂട്ടിക്കൊടുപ്പുകൂടി അറിയണം എന്ന് ! ഏതായാലും ഇന്ന് അറിയാം അയാളുടെ ഉള്ളിലിരിപ്പ്,ആലോചിച്ചപ്പോള്‍  ഒരു തരം ആവേശം വന്നു.

" മെയ്‌ ഐ കമിന്‍ സര്‍ ?"

" ഈ പെണ്ണി നെക്കൊണ്ട്  ഞാന്‍ തോറ്റു , എത്ര പറഞ്ഞിട്ടും ഒരു കാര്യവുമില്ല "

തല പൊന്തിച്ചു നോക്കിയതും കാതില്‍ മനോഗതം മുഴങ്ങി.

" കം ഇന്‍ ! "

" ഇവളുടെ അച്ഛന്റെ നൂറിലൊരംശം പോലും ആത്മാര്‍ഥത ഇല്ല, വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ....!  പറഞ്ഞിട്ടന്തു കാര്യം, ഈ ചെറിയ പ്രായത്തില്‍ ഇത്രയും വലിയൊരു റസ്പോന്സിബിളിറ്റി, സാരമില്ല, എല്ലാം ശരിയായേക്കും!"

" വേര്‍ ആര്‍ ദോസ് ഫയല്‍സ് വിച്ച് ഐ ടോള്‍ഡ്‌ യു ടു മേക് റെഡി ബൈ മോര്‍ണിംഗ്?, ഐ ഡോണ്ട് നീഡ്‌ ദിസ്‌ യു നോ?  ഐ കാന്‍ നോട്ട്  ടോളറേറ്റ്  ദിസ്‌ യൂസ്ലെസ്സ് ബിഹേവിയര്‍ , യു ട്രൈ ടു  ആക്ട്‌ ലൈക്‌ ദിസ്‌ അഗൈന്‍ , ഐ വില്‍ ഫയര്‍ യു, നോ, ഗെറ്റ് ലോസ്റ്റ്‌ ആന്‍ഡ്‌ ഐ വാണ്ട്‌ ദോസ് ഫയല്‍സ് ഇന്‍ ഹാഫ് ആന്‍ അവര്‍  "

കാബിനില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു, ആ നല്ല മനുഷ്യന്റെ മനസ്സ് കാണാന്‍ സാധിച്ചില്ലല്ലോ എന്ന സങ്കടവും.

സത്യത്തില്‍ മറന്നു പോയതായിരുന്നു, രാവിലെ മുതല്‍ എല്ലാം അല്ഭുതങ്ങലല്ലേ സംഭവിക്കുന്നത ! ഇന്നലെ രാത്രി മുഴുവന്‍ ഇരുന്നു കംബ്ലീറ്റ് ചെയ്തതാണ് ഫയലുകള്‍ 

"ചായ", ചിന്തകളില്‍ നിന്നും മുഹമ്മദിന്റെ ശബ്ദമാണ്, ഓഫീസില്‍ എന്നും വരുന്ന ഏറ്റവും സര്‍വീസ് ഉള്ള ആളാണ്‌ മുഹമ്മദ്‌ എന്ന് കളിയായി എല്ലാവരും പറയും, കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇവിടെ ചായ കൊണ്ടുവരുന്നത് മുഹമ്മദ്‌ ആണ്, ആരോടും അധികം മിണ്ടില്ല, പക്ഷെ തുറിച്ചുള്ള നോട്ടം അസഹനീയം തന്നെ!!

" പാവം ഇന്നും കരച്ചില്‍ തന്നെ,എങ്ങനെയെങ്കിലും ഈ കുഞ്ഞിന്റെ വിവാഹം ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍, തോമസ്‌ സര്‍ മരിച്ചത് എത്ര വലിയ ഭാരം എല്പിച്ചാണ് ! എല്ലാം ഒന്ന് നന്നായി കാണുന്നത് എന്നാണ് റബ്ബേ! "

മനോഗതം കേട്ട് തലയുയര്‍ത്തിയപ്പോള്‍ മുന്നില്‍ മുഹമ്മദ്‌, തുറിച്ച നോട്ട്ടം ഇപ്പോഴും മുഖത്തുണ്ട്, പക്ഷെ എന്തോ, ആ മുഖത്തെ നിര്വികാരതക്കുള്ളിലും ഒരു നല്ല മനുഷ്യനെ കാണാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ടായിരുന്നു.

" വാട്ട്‌ ഹാപ്പെന്റ്റ് ഡിയര്‍ ? " ബിമല്‍ ആണ്

" പ്ലീസ്‌ ലീവ് മി എലോണ്‍ ബിമല്‍, ഇറ്റ്‌ ഈസ്‌ ഓവര്‍ ബിട്വീന്‍ അസ്‌ "

" അല്ലെങ്കില്‍ ആര്‍ക്ക് വേണം നിന്ടെ പ്രേമോം മണ്ണംകട്ടേം, ഒരു വട്ടം നിന്നെ ഞാന്‍ അനുഭവിക്കും, പിന്നെ നീ വെറും ഒരു അക്കം മാത്രം! "

" എന്ത് പറ്റി, നിനക്ക്, യു ഡോണ്ട് സീം നോര്‍മല്‍, എവെര്യ്തിംഗ് ഓള്‍ റൈറ്റ് അറ്റ്‌ ഹോം?"

"വേണ്ട ബിമല്‍ , നിന്ടെ കാമാപ്രാന്തിന്റെ ഒരു എണ്ണം ആകാന്‍ എനിക്ക് താല്പര്യമില്ല, ഫോര്‍ഗെറ്റ്‌ വീ ഹാഡ്  എനി തിംഗ് ഗോയിംഗ് ബിട്വീന്‍ അസ്‌, നെക്സ്റ്റ് ടൈം യു ബോതെര്‍ മി , യു വില്‍ ഹാവ് ഇറ്റ ! "

" യു ഫില്തി ബീച്ച്!"

" ഗോ ഹോം ആന്‍ഡ്‌ കാള്‍ യുവര്‍ മോം യു മോരോണ്‍ !" മനസ്സിന്റെ മറുപടി ശബ്ദമായി പുറത്തുവന്നപ്പോള്‍, ബിമല്‍ സ്തബ്ദനായി ഒരു നിമിഷം നിന്ന്, പിന്നെ അപമാനിതനായി പുറത്തേക്ക് പോയി.

ഒരു നിമിഷം പൊട്ടിക്കരയാന്‍ തോന്നി, പക്ഷെ നാലഞ്ചു കണ്ണുനീരില്‍ ഒതുക്കി, ഫയലുകളിലേക്ക് ഊളിയിട്ടിറങ്ങി.

" ബ്രില്ല്യന്‍ട് " ബോസ്സിന്റെ ശബ്ദം മനസ്സില്‍ നിന്നായിരുന്നു, പുറത്ത്  ഒരു ചിരിപോലും വന്നില്ല!

" ഓക്കേ , ന്വ പ്ലീസ്‌ പ്രോസസ്സ് ദി ഫിനാന്‍ഷ്യല്‍ ഇമ്പ്ളികേഷന്‍സ് ഫോര്‍ ദി ന്യൂ പ്രൊജക്റ്റ്‌ വി  ഹാവ് ടേകന്‍ അപ്പ്‌ "

" ഐ വാണ്ട്‌ ഇറ്റ്‌ ആസ് ദി ഫസ്റ്റ് തിംഗ് ഓണ്‍ മൈ ടേബിള്‍ ഓണ്‍ സാറ്റര്‍ഡേ" 

ദിവസത്തിന്റെ രണ്ടാം ഭാഗം വളരെ ഭേദപ്പെട്ടതായിരുന്നു 

ലഞ്ച് റൂമില്‍ ടിഫ്ഫിന്‍ ബോക്സിനു മുന്‍പില്‍ ഇരിക്കുമ്പോഴാണ് രാഘവ് പതുങ്ങി പതുങ്ങി അടുത്ത് വന്നത്, ഓഫീസിലെ ഏറ്റവും എനെര്‍ജെടിക് ആയ സ്റ്റാഫ്‌ , എന്ത് ജോലിയും വളരെ വൃത്തിയായി ചെയ്യുന്നവന്‍, പുതിയ ഒരു സ്ടാഫ്ഫ് വന്നാല്‍ ട്രെയിനിങ്ങിനായി അവന്റെ കൂടെയാണ് അറ്റാച്ച് ചെയ്യാറ് , രസികന്‍, ആളുകളെ കയ്യിലെടുക്കാന്‍ മിടുക്കന്‍ , പക്ഷെ ഇന്ന് എല്ലാ ഗുണങ്ങളും ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല , ഇത്ര മോശമായി ചിന്തിക്കുമെന്ന് മനസ്സില്‍ പോലും കരുതിയില്ല!

" ഇന്നെന്താ സ്പെഷ്യല്‍ മാം? "

" പ്ലീസ്‌ ഗെട്ലോസ്റ്റ് രാഘവ്, ഐ ഒള്വയ്സ് തോട്ട് യു ടു ബി എ നൈസ് ഗയ് , ബട്ട്‌ ടുഡേ യു ലെറ്റ്‌ മി ഡൌണ്‍ "

രാഘവിന്റെ മുഖം ചുകന്നു, തല താഴ്ന്നു, പിന്നെ മെല്ലെ പറഞ്ഞു  "ഐ അം സോറി മാം, വോന്റ്റ്‌ ഹാപ്പെന്‍  അഗൈന്‍ "

ഭാഗ്യം,ലഞ്ച് റൂമില്‍ വേറെ ആരും ഇല്ലായിരുന്നു അല്ലെങ്കില്‍ പിന്നെ ചോദ്യങ്ങളുടെ ഒരു ശരവര്‍ഷം തന്നെ വന്നേനെ.

രാഘവിനോട്, എന്തോ വലിയ ദേഷ്യമൊന്നും തോന്നിയില്ല, അതിലും വലുതല്ലേ ബിമല്‍ ചെയ്തത് , ആ  ബാസ്റ്റഡിന്  ക്ഷമ ചോദിക്കാന്‍ പോലും തോന്നിയില്ലല്ലോ!

പിന്നെയും പലതും കേട്ടും കണ്ടും ആ ദിവസവും കടന്നു പോയി, തിക്കിത്തിരക്കി ബസ്സിറങ്ങി നടന്നു വീട്ടിലെത്തിയപ്പോഴേക്കും ഒരു നൂറു ശബ്ദങ്ങള്‍ പിന്നെയും കേട്ടു പക്ഷെ ഒന്നും ശ്രദ്ടിച്ചില്ല, സം ടൈംസ്‌ ഇഗ്നോരന്‍സ് ഈസ്‌ എ ബ്ലിസ് എന്ന് മനസ്സിലോര്‍ത്തു.

വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു, മമ്മി പതിവുപോലെ മോളി ആന്റിയുടെ കൂടെ നടക്കാന്‍ പോയിരിക്കും, വീട് തുറന്നു അകത്തു കടന്ന്  പെട്ടന്ന് തന്നെ കുളിച്ചു വസ്ത്രം മാറി 

പിന്നെ തിരു രൂപത്തിന് മുന്‍പില്‍ ഒരു മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ചു !

" ദൈവമേ, നന്ദി, അങ്ങയുടെ നീതി ഞാന്‍ ഇന്ന് മനസ്സിലാക്കുന്നു, ഈ സമ്മാനം അങ്ങ് തിരിച്ചെടുത്താലും"

പ്രാര്‍ത്ഥന കഴിഞ്ഞ് തലയുയര്‍ത്തിയപ്പോള്‍ ഉണ്ണിയേശുവിന്റെ മുഖം തന്നെ നോക്കി ചിരിക്കുന്നതായി തോന്നി !

മമ്മി വന്നപ്പോള്‍ ആ മുഖത്തേക്ക് ആകാംഷയോടെ നോക്കി, മമ്മി ചിരിച്ചു, മനസ്സില്‍ എന്ത് പറഞ്ഞു ആവോ?? 


Monday 12 November 2012

കന്യക

നിര്‍വീര്യമായ ഒരു ബോംബിനെപ്പോലെ
എന്റെ പെണ്മയോതിയ  ദുഷിച്ചരക്തത്തെ 
കാലം പിന്നെയും പുറംതള്ളി 
എന്റെ  ഭയങ്ങളും ആശങ്കകളും അതോടൊപ്പം 
ഒലിച്ചുപോയപ്പോള്‍ ഞാന്‍ നെടുവീര്‍പ്പിട്ടു 

പിന്നെയും നഷ്ടപ്പെട്ട അവസരം 
എന്നെ അലോസരപ്പെടുത്തിയില്ല 
മറിച്ച് ദൈവത്തോട് നന്ദി പറഞ്ഞു ചിരിച്ചു 
എന്നെ വീ ണ്ടും കന്യകയായിതന്നെ നിലനിര്‍ത്തി 
എന്റെ ജീവിതം ആനന്ദ പൂര്‍ണ്ണമാ ക്കിയതിന് ! 


Saturday 10 November 2012

സ്വരം ഇടറുമ്പോള്‍ ....

തളം കെട്ടി നിന്ന നിശബ്ദദ നനച്ചത്‌ എന്റെ ചിറകുകളെ
ഉയര്‍ന്നു പറക്കാനുള്ള ആശകളെ
കൂച്ചുവിലങ്ങിന്‍ ബന്ധനത്തില്‍ തടുക്കുമ്പോള്‍
എന്റെ കണ്ണുകള്‍ അറിയാതെ നനഞ്ഞത്‌
ആരും കണ്ടില്ല എന്ന് അഭിനയിച്ചു

പെണ്ണായി പിറന്നത് ഒരു ശാപമല്ല എന്ന്
മനസ്സിനെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചത്
ഇപ്പോള്‍ വെറുതെയായി എന്ന് തോന്നി
എന്റെ കുതിപ്പുകള്‍ക്ക് വിരാമമിട്ട കടിഞ്ഞാണ്‍
എന്റെ ഭാഗ്യമെന്നു വിശ്വസിച്ചു ചിരിച്ചു എല്ലാവരും

മൂന്നു മുടിച്ചരട് കഴുത്തില്‍ കുരുങ്ങിയപ്പോഴും
മൂന്നു ചുറ്റ് വലിചിഴക്കപ്പെട്ടപ്പോഴും
പാലും പഴവുമായി ബലിക്കളത്തിലേക്ക് തള്ളി വിട്ടപ്പോഴും
പിന്നെ ഭ്രമത്ത്തിന്റെ ഊര്‍ജ്ജം ചൊരിഞ്ഞപ്പോഴും
എന്റെ നിസ്സഹായതയെ സന്തോഷം എന്ന് തെറ്റിദ്ധരിച്ചു

ഒരു അടിമയെന്ന പോലെ യാന്ത്രികമായി വച്ചും വിളമ്പിയും
തിന്നും കുടിച്ചും ഭോഗിച്ചും പെറ്റ് കൂട്ടിയും ആനന്ദിപ്പിച്ചും
ഒരു ജന്മം മുഴുവന്‍ തെറ്റുകള്‍ മാത്രം പറഞ്ഞു കേട്ടും
സ്വപ്നങ്ങളില്‍ മാത്രം സന്തോഷിച്ചും പിന്നെ ഞെട്ടി ഉണര്‍ന്നും
പകലിലെ ഇടവേളകള്‍ കരഞ്ഞു തീര്‍ത്തും ജീവിച്ചു

ഞാന്‍ ഒഴുക്കിയ കണ്ണീര്‍ എല്ലാം എന്റെ
സ്നേഹത്തിന്റെ അടയാളം മാത്രമായി തെറ്റിദ്ധരിച്ചു
ഇവിടം വിട്ടു ഞാന്‍ പോകുന്നില്ല എന്ന പല്ലവി
എന്റെ നിഷ്കളങ്കതയുടെ ആഴമായി അളന്നു വച്ചു
പക്ഷെ എന്റെ സ്വരം ഇടരിയത് എന്തെ കേട്ടില്ലെന്നു നടിച്ചു ?


ഹത്യ..


എനിക്ക് പറ്റില്ല നീയില്ലാതെ ജീവിക്കാന്‍, നീയില്ലാതെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്!

എന്താ നീ ഈ പറയുന്നത് ജീവന്‍, ഇതൊക്കെ എനിക്കിഷ്ടമായിട്ടാനെന്നാണോ  നീ കരുതുന്നത്?, പക്ഷെ ഞാനും ഒരു പെണ്ണല്ലേ, എത്ര കാലം പിടിച്ചു നില്ക്കാന്‍ കഴിയും?

എനിക്കൊരു നല്ല ജോലി കിട്ട്ടുന്നത് വരെ..

ഇനിയും എത്ര നാള്‍, നാല് കൊല്ലമായില്ലേ ഇതേ പല്ലവി, എനിക്കിവിടെ പിടിച്ചു നില്‍ക്കാന്‍ വയ്യാതായിരിക്കുന്നു, അമ്മ അനിയത്തി വഴി ചില എന്‍ക്വയരികള്‍ ഒക്കെ നടത്തി, പക്ഷെ ഇനിയും അധികകാലം മറച്ചു   പിടിക്കാന്‍  ആവുമെന്ന് തോന്നുന്നില്ല മാത്രമല്ല, ഇത് മാധവന്‍ മാമ കൊണ്ടുവന്ന ആലോചനയാണ്, മാമ തന്നെ ജാതകോം പോരുത്തോം ഒക്കെ നോക്കിച്ചു, ചെക്കനും എന്നെ ഇഷ്ടപ്പെട്ടു, ഇനി ഇത് എങ്ങനെ മുടക്കണം എന്ന് എനിക്കറിയില്ല, മാമ അറിഞ്ഞാല്‍ എന്നെ കൊന്നു കളയും!

നോക്കൂ താര, നീ എല്ലാം മറന്നോ, ഒരു താലിച്ചരട് മാത്രമല്ലേ ഇനി ഞാന്‍ നിനക്കുതരാനുള്ളൂ, ഇത്രയും കാലം നമ്മള്‍ കണ്ട സ്വപ്നങ്ങളെല്ലാം ഒരു ഞൊടി കൊണ്ട് നീ തകര്‍ക്കരുത്, ഒന്നോ രണ്ടോ വര്ഷം , എല്ലാം ശരിയാകും. നീ അയ്യാളെ വിളിച് എല്ലാം തുറന്നു പറഞ്ഞാല്‍ മതി

അയാള്‍ യുഎസ്സില്‍ എഞ്ചിനീയര്‍ ആണ്, നമ്മുടെ ബന്ധത്തിനെ പറ്റി അറിഞ്ഞാലും അവിടുത്തെ സംസ്കാരത്തില്‍ അതൊന്നും അയാള്‍ക്ക്‌ ഒരു പ്രശ്നവും ഉണ്ടാവില്ല, ഹി ഈസ്‌ ബോണ്‍ ആന്‍ഡ്‌ ബ്രോട്ടപ്‌ ദേര്‍ മാത്രമല്ല, എന്നെ മാത്രമല്ല, അച്ഛന്റെ അസ്സെറ്റ്സും  അയ്യാളെ ആകര്ഷിചിട്ടുണ്ടാകും!

നമ്മുടെ ആ വീഡിയോ അയ്യാളെ കാണിച്ചാലോ, അയാള്‍ക്ക് വിശ്വസിച്ചല്ലേ മതിയാകൂ, എന്തായാലും ഒരു പുരുഷന്റെ എച്ചില്‍............. ........ 

ഛെ.. നീ എന്താണീ  പറയുന്നത്, നീ അത് ഡിലീറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്, അപ്പൊ നീ എന്നെ ചതിക്കുകയായിരുന്നു അല്ലെ?

ലിസ്സന്‍ ടു മി താര, അങ്ങനെ അല്ല,മൊബൈലില്‍ നിന്നും  ഫോട്ടോസ് കോപ്പി ചെയ്ത കൂട്ടത്തില്‍ ആ വീഡിയോ കൂടി എന്റെ കമ്പ്യൂട്ടറില്‍ ഉണ്ട്, പക്ഷെ നിന്നെ ഇടയ്ക്കു കാണാന്‍ മാത്രം, നിന്നെ ഇപ്പോഴും കിട്ടില്ലല്ലോ, അപ്പോള്‍ വെറുതെ നോക്കി കിടക്കാന്‍ മാത്രം, പിന്നെ നീയല്ലാതെ എനിക്ക് വേറെ ആരാ ഉള്ളത് പിന്നെ ഇതൊക്കെ എനിക്ക് മാത്രം കാണാനുള്ളതല്ലേ!

വേണ്ട ജീവന്‍ അത് ഡിലീറ്റ് ചെയ്യാതെ ഇനി നീ എന്നെ വിളിക്കേണ്ട, സംസാരിക്കുകയും വേണ്ട. അത് വേറെ ആരെങ്കിലും ഒന്ന് കണ്ടാല്‍ എന്ന് നീ ആലോചിച്ചിട്ടുണ്ടോ, പിന്നെ നമുക്ക് ഇവിടെ ഈ ലോകത്ത് ജീവിക്കാന്‍ കഴിയുമോ, പ്ലീസ്‌ ജീവന്‍ അത് ഡിലീറ്റ് ചെയ്യ്‌!

ശരി, ഇതാ ചെയ്തിരിക്കുന്നു, ഇനി എനിക്കിത് വേണ്ട, അല്ലെങ്കിലും നീ എന്റെ മനസ്സിലില്ലേ, പിന്നെതിന്നാ ഈ വീഡിയോ!. പക്ഷെ നീ കുറച്ചു കാലം കൂടെ കാത്തിരിക്കണം.

പറ്റില്ല ജീവന്‍, നിനക്കെന്റെ വീട്ടുകാരെ അറിയില്ല, ജീവിച്ചിരിക്കുമ്പോള്‍ ഈ വിവാഹത്തിന് അവരാരും സമ്മതിക്കില്ല, ഒരു വഴിയെ ഉള്ളൂ, ഞാന്‍ ഇറങ്ങിവരാം, നീ എന്നെ വന്നു വിളിച്ചാല്‍ മതി, നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം, ആരും കാണാത്ത ഒരിടത്ത്!

എന്ത് തിന്നും?, എവിടെ ഉറങ്ങും?, താര നീ ഈ അനുഭവിക്കുന്ന സൌഭാഗ്യങ്ങളൊന്നും  തരാന്‍ എനിക്ക് കഴിയില്ല, പിന്നെ ആരും കാണാത്ത ഒരിടം മാത്രമേ എനിക്കറിയൂ, അവിടെ നമ്മളെ തിരഞ്ഞു ആരും വരില്ല, നമുക്ക് പോകാം താര, ഇപ്പോള്‍ തന്നെ, നീ ഒരുക്കമാണോ?

നീ പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും ജീവന്‍, പക്ഷെ എങ്ങിനെ?

നമുക്ക് തൂങ്ങി മരിക്കാം, ഒന്നിച്ചു, ഒരേ സമയം, പക്ഷെ അതിനു മുന്പ് ഒരു കത്തെഴുതണം, അതായത്, നമ്മള്‍ സ്വമനസ്സോടെ ആണ് മരിക്കുന്നത് എന്ന്, ആര്‍ക്കും നമ്മള്‍ കാരണം ഒരു ബുദ്ധിമുട്ടും വരരുത്, പെട്ടന്ന്‍ ഒരു കടലാസ് എടുക്കൂ , എന്നിട്ട് ഞാന്‍ പറയുന്നത് പോലെ എഴുതൂ

സസ്നേഹം
ഞാന്‍ പോകുന്നു, എന്റെ മാത്രം ലോകത്തേക്ക്, ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന ഈ യാത്ര എന്റെ മാത്രം തീരുമാനമാണ്.
                                         ഒപ്പ്

എഴുതിയോ?

കഴിഞ്ഞു, ഞാന്‍ ഈ മേശ പ്പുരത്ത് വെക്കുന്നു,

വേണ്ട തലയിണയുടെ അടിയില്‍ വെച്ചോളൂ അതാണ്‌ നല്ലത്

ശരി , നിനക്കേറ്റവും ഇഷ്ടമുള്ള ഈ നീല ഷാള്‍ ഞാന്‍ കൊണ്ടുവരുന്നുട് ജീവന്‍, തേങ്ങലിനിടയിലും ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ പറഞ്ഞപ്പോള്‍ അവന്‍ തന്റെ ലുങ്കി ഫാനില്‍ കുടുക്കി കുരുക്ക് കെട്ടുകയായിരുന്നു.

ഞാനും റെഡിയായി താര, ഇനി മെല്ലെ ഈ കസേര ഒന്ന് തട്ടിയാല്‍ മതി, കൌണ്ട് ഡൌണ്‍ നിന്ടെ വകയാകട്ടെ , പത്തു മുതല്‍ വേണ്ട മൂന്നു മുതല്‍ മതി, പൂജ്യത്തില്‍ കസേര തട്ടി മറിക്കണം!

ശരി, പക്ഷെ എനിക്ക് പേടിയാകുന്നു ജീവന്‍, നീ എന്റെ കൂടെ തന്നെ ഉണ്ടാവില്ലേ?

നിന്നെ പിരിയാതിരിക്കാന്‍ വേണ്ടി മാത്രമല്ലെ താരാ ഇതെല്ലാം ധൈര്യമായി എണ്ണൂ...

...............3.............…2............…1...............0….........

 ഒരു ഞെട്ടല്‍, ശരീരം ഒന്ന് പിടഞ്ഞു, മൊബൈല്‍ കയ്യില്‍ നിന്നും തെറിച്ചുപോയി, കരഞ്ഞു വിളിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല, കെട്ടഴിക്കാന്‍ ഒരു വിഫല ശ്രമം, പറ്റുന്നില്ല, കണ്ണുകള്‍ പുറത്തേക്കു തള്ളി, കൈകള്‍ കുടഞ്ഞു സ്വന്തം ശരീരത്തില്‍ തന്നെ അള്ളിപ്പിടിച്ചു പിന്നെ ആകെ ഇരുട്ട്!

കണ്ണ് തുറന്നത് ഒരു മായാലോകത്ത്, ദൈവമേ, ഇതാണോ സ്വര്‍ഗം, ചുറ്റും മാലാഖമാരോ?, അവ്യക്തമാണ്,പക്ഷെ എല്ലാവരും ധൃതിയിലാണ്, എന്തൊക്കെയോ ചെയ്യുന്നു, മീശയുള്ള കണ്ണട വച്ച തടിച്ച ഒരാള്‍ വന്നു കണ്ണില്‍ ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് കഴുത്തില്‍ കിടക്കുന്ന പാമ്പ് കണ്ടത്, അല്ല പരമ ശിവനല്ല, പാമ്പുമല്ല, ഡോക്ടറാണ്, കഴുത്തില്‍ സ്ടെത്തും!

ഒന്‍പതു ദിവസമായി ഈ കിടപ്പ് എന്ന് അമ്മ പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി, ഒപ്പം സങ്കടവും, അവള്‍ ഇപ്പോഴും എന്നെ കാതിരിക്കുകയാകും സ്വര്‍ഗത്തില്‍, ഒറ്റയ്ക്ക്, കണ്ണില്‍ നിന്നും കണ്ണീര്‍ ഉതിര്‍ന്നപ്പോള്‍ അമ്മ കയ്യില്‍ പിടിച്ചു വിതുമ്പി.

പിന്നെയും രണ്ടാഴ്ചത്തെ ഹോസ്പിറ്റല്‍ വാസം, ഇടതു കാല്‍ മരവിച്ചിരിക്കുന്നു,ഇടതു കയ്യിനും ഒരു വിറയലുണ്ട് ഒരു മാസമോ അതില്‍ കൂടുതലോ വേണ്ടിവരും എന്നാണ് ഡോക്ടര്‍ പറഞ്ഞത്, തലയില്‍ നല്ലൊരു മുറിവുണ്ട്, ഫാന്‍ പൊട്ടി വീണത് തലയുടെ വലതുഭാഗത്ത്‌ നല്ല ഒരു ക്ഷതം ഏല്‍പ്പിച്ചിരിക്കുന്നു, ചെറിയ ബ്ലീഡിംഗ് തലച്ചോറില്‍ ഉണ്ടായി എന്നാണ് ഡോക്ടര്‍ സൂചിപ്പിച്ചത്, സംസാരിക്കാന്‍ ബുദ്ധി മുട്ടുണ്ട്, നാവു കുഴയുന്ന പോലെ, അമ്മയ്ക്കും പലതും മനസ്സിലാകുന്നില്ല, കട്ടിലില്‍ നിന്നും അടിയില്‍ തൂക്കിയിട്ട ബാഗിലേക്ക് നീണ്ടു പോകുന്ന കുഴലില്‍ ഇടയ്ക്കിടെ മഞ്ഞക്കുമിളകള്‍ സഞ്ചരിക്കുന്നു ( അതോ മഞ്ഞയില്‍ വെള്ള കുമിളകള്‍?)

ഒരു കയ്യില്‍ വടിയൂന്നി വീട്ടില്‍ കയറുമ്പോള്‍ അമ്മ മറുകയ്യില്‍ മുറുക്കെ പിടിച്ചിരുന്നു,

നീ ഇവിടെ ഇരിക്ക് അമ്മ ഒന്ന് കുളിക്കട്ടെ, ഈ ആസ്പ്പത്രി മണവുമായി അടുക്കളയില്‍ കയറിയാല്‍ ശരിയാകില്ല,അല്ല, നീ ഇത് കണ്ടോ, അമ്മ ഒരു കല്യാണക്കത്തു നീട്ടി!

ചോരച്ചുവപ്പ് നിറത്തില്‍ ഒരു കത്ത്, സ്വര്‍ണ്ണ നിറത്തില്‍ എഴുതിയിരിക്കുന്നു,

താര വെഡ്സ് ശേഖര്‍

അടുത്ത ഞായറാഴ്ച.


ആ കുട്ടി ഇവിടെ വന്നിരുന്നു ഇന്നലെ, ഒരു വെള്ളം പോലും കുടിക്കാന്‍ നിന്നില്ല, നീ കിടപ്പിലാണെന്ന് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു, ഒന്നും ചോദിച്ചില്ല, ഞാന്‍ പറഞ്ഞതുമില്ല, നാലാളോട് പറയാന്‍ പറ്റുന്ന സംഗതിയല്ലല്ലോ നീ കാട്ടിക്കൂട്ടിയത്!

അമ്മ പോയപ്പോഴേക്കും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു റീ സൈക്കിള്‍ ബിന്‍ തുറന്നു തിരയുകയായിരുന്നു അയാള്‍, കണ്ണുകള്‍ ചുവന്നിരുന്നു, യു ടുബിന്റെ ഞരമ്പുകളിലേക്ക്‌  ഒരു  മൊബൈല്‍ ക്ലിപ്പ് കൂടി ഇന്ജെക്റ്റ് 
ചെയ്യുമ്പോള്‍ ആ കൈകള്‍ വിറക്കുന്നുണ്ടായിരുന്നില്ല!









Wednesday 7 November 2012

ഓര്‍മയിലെ മെഴുകുതിരി നാളങ്ങള്‍ .....


കനലും കരിയും ഒരു പിടിച്ചാരവും
പിടയും ശരീരങ്ങളതിനുള്ളിലും
കരളും കരഞ്ഞു പോം ഹൃദയമുള്ളോരുടെ
കണ്ണുളറിയാതെ സജലമാകും
നാലുപാടും കേട്ടയാ വിലാപങ്ങള്‍
ഒക്കെയും നഷ്ടങ്ങളോതിടുന്നു
കേള്‍ക്കുവോരോക്കെയും ഞെട്ടലിനുള്ളിലും
പൊട്ടിക്കരഞ്ഞാര്‍ത്തു വിലപിക്കുന്നു

അന്നും പ്രഭാതത്തിന്‍ പൊന്കിരണങ്ങളില്‍
മുങ്ങി ക്കുളിച്ചു പ്രസന്നരായി
പ്രൌഡിയോടിത്തിരി ഗര്‍വ്വോടെയും തല
പൊന്തിച്ചു നിന്നു മഹാമേരുകള്‍
നഗരത്തിന്‍ മധ്യത്തില്‍ നഗരത്തിനടയാള-
സ്തംഭങ്ങള്‍ രണ്ടുമുയര്‍ന്നുന്നിന്നു
ലോകത്തെയാകെ നിയന്ത്രിക്കുമാ കൈകള്‍
ലോകത്തിന്‍ കേന്ദ്രമെന്നോതി നിന്നു

നഗരത്തിന്‍ പലകോണില്‍ നിന്നുമാള്‍ക്കാര്‍പല
പണികള്‍ തുടങ്ങാനായ് ഒത്തുചേര്‍ന്നു
മരണമിന്നാണെന്നറിയുകില്ലാര്‍ക്കുമേ
മടിയില്ലാതിവിടെക്ക് വന്നുചേര്‍ന്നു
പരിതാപമേന്നെ ഞാന്‍ പറയുന്നുള്ളൂ സ്വന്തം
പതിനാറടുക്കുനന്നതാര്‍ക്കറിയും !
പറവകള്‍ പോലെ പ്രദക്ഷിണം വക്കുന്നു
പവനന്റെ ചിറകിലായ് പതിനായിരം

രണ്ടു വിമാനങ്ങള്‍ വന്നടുത്തൂ തെല്ലും
സംശയമില്ലാതെ ഇരു വശത്തും
അവയുടെ ചിറകു തന്‍ പിന്നില്‍ തിളങ്ങിയ
പകയിരമ്പും മനമാര്‍ നിനച്ചു
ഞെട്ടിക്കുമാറൊരു ശബ്ദമാദിക്കിനെ
പെട്ടെന്ന് കെട്ടിപ്പുണര്‍ന്നു വീഴ്ത്തി
കേട്ടവര്‍ കാഴ്ചയത് കണ്ട ക്ഷണത്തിലേ
സ്തബ്ദരായ് നിന്നുപോയ് സ്തംഭിച്ചുപോയ്

വല്ലഭന്‍മാരുടെ നെഞ്ചിനു നേര്‍
തൊടുത്തസ്ത്രങ്ങള്‍ക്കുന്നം പിഴച്ചതില്ല
ഒറ്റയിടിക്ക് തകര്‍ത്തു നീങ്ങി വെറും
കെട്ടിടമല്ലേറെ സ്വപ്നങ്ങളെ
മുട്ടിയിടിച്ചു തുടച്ച് നീക്കി ലോക-
മുറ്റു നോക്കും മഹാ സംഭവത്തെ
തെല്ലു നേരം കൊണ്ടമര്‍ന്നടിഞ്ഞു
അഹംഭാവവും തലപോലുരുണ്ടു മണ്ണില്‍

ചിതറിയോടും ജനങ്ങളുടെയുള്ളില്‍
ചകിതമാം ഭാവങ്ങള്‍ പ്രതിഫലിച്ചു
നിലവിളിയാകെ പ്രതിധ്വനിച്ചു
നഗര വീഥികള്‍ രണഭൂമി പോലെയായി
കല്‍കൂമ്പാരമുള്ളില്‍ പിടഞ്ഞുതീര്‍ന്നു
വിധിയുടെ ബലിയാടുകള്‍ പലരും
വികൃതിയുടെ ബാക്കി അനുഭവിക്കാന്‍
വിധിയുള്ളവര്‍ മാത്രം മുന്നില്‍ നിന്നു

തലകള്‍ തിരഞ്ഞു നടന്നിടുന്നു ചിലര്‍
തലയില്‍ കൈവച്ചു കരഞ്ഞിടുന്നു
പ്രാര്‍ത്ഥിച്ചു നെഞ്ചില്‍ കൈ വയ്ക്കുന്നവര്‍
പ്രര്തിച്ചതുള്ളിലായ് ആര്‍ക്കുവേണ്ടി?
ആര്‍ത്ത്  കരയു ഒരുപെണ്‍കിടാവ്തന്‍
പ്രിയനുടെ മൃതശരീരം പുണര്ന്നും
ആശകൈവെടിയാതെ മറ്റൊരാള്‍ പിന്നെയും
നോക്കി നടക്കുന്നു തന്‍ പ്രാണനെ!
നോക്കിയാല്‍ കാണുന്ന ദിക്കുകളിലോക്കെയും
നാശങ്ങള്‍ മാത്രമേ കാണ്മതുള്ളൂ
ആശയങ്ങള്‍ തീരെച്ചേരാതെയായെങ്കിലും
ദേഷ്യക്കളങ്ങള്‍ വരക്കണമോ?
വേട്ടയാടുന്നവന്‍ വേട്ടയാടപ്പെട്ട
കാഴ്ചകള്‍ എങ്ങും വരച്ചു കാട്ടേ
കാലദോഷത്തിനാല്‍ ക്ഷീണിച്ച നാമാട്ടെ
ഭാഗ്യദോഷത്തിന്നടിമകളോ!

ഇന്നുമെന്‍ ഓര്‍മ്മയില്‍ തങ്ങിടുന്നു
വിധി ചൊന്നരാ ദിവസത്തിലെ കാഴ്ചകള്‍
കത്തിച്ചു പ്രാര്‍തിച്ച തിരികളെന്തേ
മെല്ലെ കത്തിയെരിയുന്നു ശാന്തിയോടെ
തിരികള്‍ ചൊല്ലുന്നതും കേള്‍ക്കുന്നു ഞാന്‍
കത്തിതീരട്ടെ വാശിവിദ്വേഷങ്ങളും
കത്തിയോടുങ്ങവേ കാണിച്ച വെട്ടത്തില്‍
കണ്ടുഞാന്‍ വെണ്പ്രാക്കലിന്‍ പറക്കല്‍.....



(സെപ്തംബര്‍ 11വേള്‍ഡ്  ട്രേഡ് സെന്റര്‍ അനുസ്മരണം )